"ഇന്നുവരെ കാണാതെ പോയ ആ നിശാ പുഷ്പങ്ങൾ വിരിഞ്ഞതും പൊഴിഞ്ഞതും നിനക്ക് വേണ്ടി ആയിരുന്നു ...ഇന്ന് ഈ ജനലഴികളിലൂടെ നോക്കുമ്പോൾ.. പുറത്തു പെയ്യുന്ന ചാറ്റൽ മഴ നിന്റെ മുടിയിഴകളെ വർണിക്കുന്നതായി എനിക്ക് തോന്നി...നനുത്ത കാറ്റ് നിന്റെ പ്രതീതിയുമായി എന്റെ ആത്മാവിലൂടെ കടന്നു പോയി..പുതുമണ്ണിൽ പതിഞ്ഞ തുള്ളികൾ.. കാൽവയ്പുകളെ ഓർമിപ്പിച്ചു ..മനസ്സിൽ സ്മരണകളുടെ വേലിയേറ്റങ്ങൾ,.. തുളുംബിയ മിഴിയിണകളും വിതുമ്പിയ ഭാവങ്ങളും ഒരു വിഭ്രാന്ധിയെന്നപൊൽ പിന്തുടരുന്നു... ആ ചിരിയിൽ ഒളിപ്പിച്ച വികാരങ്ങൾക് ഇന്ന് ഞാൻ അടിമപ്പെടട്ടെ.. കനലായെരിഞ്ഞ നിന്റെ കണ്ണുകളിൽ ഞാൻ എന്റെ ചിതയൊരുക്കട്ടെ .. പ്രിയ സഹയാത്രികയ്ക്ക് മംഗളങ്ങൾ... "
- സഹയാത്രികൻ
യദുകൃഷ്ണൻ